ചന്തു ഒരു ഭാരമായി, മനസിന്റെ ദുഖമായി, ഒരു വീരനായകന്റെ പരിവേഷത്തോടെ നമ്മുടെ കൂടെ പോരുന്നതിന്റെ കാരണം അതാണ്: മമ്മൂട്ടി

/

മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ വടക്കന്‍ വീരഗാഥ റീ റിലീസിന് ഒരുങ്ങുകയാണ് ചിത്രത്തെ കുറിച്ചുള്ള തന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് നടന്‍ മമ്മൂട്ടി.

വടക്കന്‍ വീരഗാഥയെ കുറിച്ച് പറയുമ്പോള്‍ ഒരു കാര്യം പ്രത്യേകം എടുത്തുപറയാന്‍ ആഗ്രഹിക്കുന്നത് ഉണ്ണിയാര്‍ച്ചയുടെ നമ്മള്‍ കേട്ടുപഴകിയ കഥകളിലെ ഒരു രംഗം പോലും ഈ സിനിമയില്‍ ഉള്‍പ്പെടുത്താതിരുന്നിട്ടില്ല എന്നതാണെന്ന് മമ്മൂട്ടി പറയുന്നു.

‘ നമ്മള്‍ കേട്ട കഥയിലെ എല്ലാ സംഭവങ്ങളും ഈ സിനിമയിലുണ്ട്. ഉണ്ണിയാര്‍ച്ചയും ആരോമല്‍ ചേകവരും കുഞ്ഞിരാമനും കളരിയില്‍ വളര്‍ന്നതും അവിടെ ചന്തു വരുന്നതുമെല്ലാം.

എന്തുകൊണ്ട് ചന്തുവിന്റെ കാഴ്ചപ്പാടില്‍ ഒരു കഥ ഉണ്ടാക്കിക്കൂടാ, അദ്ദേഹത്തിന്റെ സാക്ഷ്യമെന്തായിരിക്കുമെന്ന എം.ടിയുടെ യാത്രയാണ് വടക്കന്‍വീരഗാഥ: മമ്മൂട്ടി

ചന്തുവിന്റെ അച്ഛന്‍ മലയനോട് തോറ്റ് മരിച്ച ആളാണ്. അനാഥനാണ്. അമ്മാവന്‍ എടുത്തുകൊണ്ടു വന്നതാണെന്നും അമ്മാവന്റെ പെണ്ണ് മുറപ്പെണ്ണാണെന്നമൊക്കെയുള്ളത് ഉണ്ട്.

പക്ഷേ ചന്തു ചതിയനാണ്. ആരോമല്‍ ചേകവരെ കുത്തിക്കൊന്ന ആളാണ്. കുത്തുവിളക്കിന്റെ തണ്ട് താഴ്ത്തിയ ആളാണ്. അതൊക്കെ ഒരക്ഷരം പോലും വിടാതെ സിനിമയില്‍ ഉണ്ട്.

പക്ഷേ സിനിമ കണ്ടിറങ്ങുമ്പോള്‍ ചന്തു ഒരു ഭാരമായി മനസിന്റെ ദുഖമായി ഒരു വീരനായകന്റെ പരിവേഷമുള്ള ആളായിട്ട് നമ്മുടെ കൂടെ പോരുന്നു എന്നത് സ്‌ക്രിപ്റ്റിന്റെ തന്റെ മഹത്വമാണ്.

ഏറെക്കാലം കൂടിയാണ് അത്തരമൊരു അന്തരീക്ഷമുള്ള സെറ്റില്‍ എത്തിയത്; അതിന്റെ ഗുണം ആ സിനിമയ്ക്ക് കിട്ടി: വിജയരാഘവന്‍

ചന്തു പൂര്‍ണമായും ലൂസറാണ്. കാരണം വിജയിക്കുന്നവര്‍ മാത്രമല്ല വിട്ടുകൊടുക്കുന്നവരും വീരനാണ്. ധീരതയില്ലെങ്കില്‍ വിട്ടുകൊടുക്കാന്‍ പറ്റില്ല.

നെഞ്ചുവിരിച്ച് തോക്കിനോ വാളിനോ മുന്നില്‍ നില്‍ക്കുന്നത് ധീരനായതുകൊണ്ടാണ്. ഭീരു ആയതുകൊണ്ടല്ല. അങ്ങനെ ഒരുപാട് ധീരര്‍ ഉണ്ടായിട്ടുണ്ട്.

കുത്തിക്കൊല്ലാന്‍ പറഞ്ഞ് നിന്ന് കൊടുക്കുന്നത് ധീരതയല്ലേ. ആ ധീരതയെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുകയാണ്. അങ്ങനെ ഒരു ആദരമാണ് ചന്തു നേടിയെടുക്കുന്നത്,’ മമ്മൂട്ടി പറയുന്നു.

Content Highlight: Mammmootty about vadakkan veeraghada script

Exit mobile version